നെല്ല് സംഭരണം: പിആർഎസ് വായ്പയിനത്തിൽ കർഷകർക്ക് 280 കോടി രൂപ ഇന്നു മുതൽ

തിരുവനന്തപുരം: നെല്ല് സംഭരിച്ച വകയിൽ പിആർഎസ് വായ്പയിനത്തിൽ കർഷകർക്ക് 280 കോടി രൂപ ബുധനാഴ്ച മുതൽ വിതരണം ചെയ്യുമെന്ന് ഭക്ഷ്യസിവിൽ സപ്ലൈസ് മന്ത്രി ജി.ആർ. അനിൽ.സംസ്ഥാന സർക്കാർ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുമായി ചൊവ്വാഴ്ച ധാരണാപത്രം ഒപ്പിട്ടതോടെയാണിത്. ബുധനാഴ്ചയും വ്യാഴാഴ്ചയുമായി തുക…

തദ്ദേശ ഉപതിരഞ്ഞെടുപ്പ് : ഇന്ന് വോട്ടെണ്ണൽ

തിരുവനന്തപുരം: സംസ്ഥാനത്തെ 19 തദ്ദേശ സ്വയംഭരണ വാർഡുകളിലേക്ക് നടന്ന ഉപതെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണൽ ഇന്ന് നടക്കും.രാവിലെ പത്ത് മുതൽ വിവിധ കേന്ദ്രങ്ങളിൽ വോട്ടെണ്ണൽ ആരംഭിക്കുമെന്ന് സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷൻ അറിയിച്ചു. തിരഞ്ഞെടുപ്പിൽ  76.51 ശതമാനം പോളിംഗ് രേഖപ്പെടുത്തി. ഫലം കമീഷന്റെ www.lsgelection.kerala.gov.in സൈറ്റിലെ…

അടുത്ത നാലുദിവസം മഴ കനക്കും; വിവിധ ജില്ലകളിൽ യെല്ലോ അലർട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് നാലുദിവസം ഇടിമിന്നലിനും ശക്തമായ കാറ്റോടുകൂടിയ മഴയ്ക്കും സാദ്ധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്. വിവിധ ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഇന്നും നാളെയും ഇടുക്കി ജില്ലയിലും, ജൂൺ രണ്ടിന് പത്തനംതിട്ട, ഇടുക്കി ജില്ലകളിലും മൂന്നാം തീയതി പത്തനംതിട്ട, ആലപ്പുഴ, ഇടുക്കി…

വി.എച്ച്.എസ്.ഇ പ്രവേശനം: അപേക്ഷകൾ ജൂൺ രണ്ട് മുതൽ

തിരുവനന്തപുരം: വൊക്കേഷണൽ ഹയർ സെക്കൻഡറിയുടെ ഒന്നാം വർഷ പ്രവേശനത്തിന് ജൂൺ രണ്ട് മുതൽ ഒമ്പത് വരെ അപേക്ഷിക്കാം. ജൂൺ 13ന് ട്രയൽ അലോട്ട്‌മെന്റും 19ന് ആദ്യ അലോട്ട്‌മെന്റും നടക്കും. മുഖ്യ അലോട്ട്‌മെന്റ് ജൂലായ് ഒന്നിന് അവസാനിപ്പിച്ച് അഞ്ചിന് ക്ലാസാരംഭിക്കും. പഠിച്ച സ്‌കൂൾ…

മതപഠനകേന്ദ്രത്തിലെ പെൺകുട്ടിയുടെ മരണം; പോക്‌സോ കേസിൽ ആൺസുഹൃത്ത് അറസ്റ്റിൽ

തിരുവനന്തപുരം: മതപഠനശാലയിൽ വിദ്യാർത്ഥിനി തൂങ്ങിമരിച്ച സംഭവത്തിൽ പെൺകുട്ടിയുടെ ആൺസുഹൃത്ത് അറസ്റ്റിൽ. ബീമാപ്പള്ളി സ്വദേശി ഹാഷിം ഖാനാണ് അറസ്റ്റിലായത്. കേസിൽ ഇന്നലെ നിർണായക വഴിത്തിരിവുണ്ടായിരുന്നു. പെൺകുട്ടി പീഡനത്തിനിരയായെന്ന പോസ്റ്റുമോർട്ടം റിപ്പോർട്ട് കഴിഞ്ഞദിവസം പുറത്തുവന്നതിനുപിന്നാലെ ആൺസുഹൃത്തിനെതിരെ ഇന്നലെ പൊലീസ് പോക്‌സോ കേസ് രജിസ്റ്റ‌ർ ചെയ്തിരുന്നു.…
മുംബൈ ഭീകരാക്രമണത്തിന്‍റെ പ്രധാന സൂത്രധാരന്മാരിലൊരാളായ ഹാഫിസ് അബ്ദുൾ സലാം ഭട്ടാവി പാക് ജയിലിൽ മരിച്ചു

മുംബൈ ഭീകരാക്രമണത്തിന്‍റെ പ്രധാന സൂത്രധാരന്മാരിലൊരാളായ ഹാഫിസ് അബ്ദുൾ സലാം ഭട്ടാവി പാക് ജയിലിൽ മരിച്ചു

ന്യൂഡൽഹി: 164 പേരുടെ മരണത്തിനിടയാക്കിയ 2008-ലെ മുംബൈ ഭീകരാക്രമണത്തിന്‍റെ പ്രധാന സൂത്രധാരന്മാരിലൊരാളായ ഹാഫിസ് അബ്ദുൾ സലാം ഭട്ടാവി(78) പാക്കിസ്ഥാനിലെ ജയിലിൽ വച്ച് മരിച്ചു. ലഷ്കർ ഇ തൊയ്ബയുടെ ഉന്നത നേതാവായ ഭട്ടാവി പാക് പഞ്ചാബ് പ്രവിശ്യയിലെ ഒരു ജയിലിൽ വച്ച് തിങ്കളാഴ്ച…

കടമെടുപ്പ് പരിധി : മുരളീധരന്റെ കണക്ക് പരിശോധിക്കാൻ മുഖ്യമന്ത്രിയുടെ നിർദേശം, കേരളം പരസ്യമായ പടയൊരുക്കത്തിന്

തിരുവനന്തപുരം: സംസ്ഥാനത്തിന്‍റെ കടമെടുപ്പു പരിധി സംബന്ധിച്ചു കേന്ദ്രമന്ത്രി വി. മുരളീധരൻ അവതരിപ്പിച്ച കണക്കിലെ ആധികാരികത പരിശോധിക്കാൻ ധനവകുപ്പ് ഉന്നത ഉദ്യോഗസ്ഥർക്കു മുഖ്യമന്ത്രി പിണറായി വിജയന്‍റെ നിർദേശം. കേന്ദ്രമന്ത്രിയുടെ കണക്കിൽ വസ്തുതയുണ്ടോയെന്നും യാഥാർഥ്യമുണ്ടോയെന്നും പരിശോധിക്കണം. കേന്ദ്ര ധനമന്ത്രാലയത്തോട് ഇക്കാര്യങ്ങൾ ഔദ്യോഗിക തലത്തിൽ തന്നെ…

മഴയുടെ ലഭ്യതക്ക് പ്രവചനാതീത സ്വഭാവം, ഒക്ടോബർ വരെ കൃത്യമായ മഴക്കാല അവലോകനത്തിന് നിർദേശം നൽകി മുഖ്യമന്ത്രി

തിരുവനന്തപുരം: മഴക്കാല തയാറെടുപ്പ് പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമായി നടത്താന്‍ സംസ്ഥാന ദുരന്തനിവാരണ അതോറിറ്റി യോഗത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ നിർദേശിച്ചു. മഴയുടെ ലഭ്യതയില്‍ പ്രവചനാതീതസ്വഭാവം പ്രതീക്ഷിക്കുന്നതിനാല്‍ ജില്ലകളിലെ മഴക്കാല തയാറെടുപ്പ് പ്രവര്‍ത്തനങ്ങളുടെ അവലോകനം ജൂണ്‍, ജൂലൈ, ഓഗസ്റ്റ്, സെപ്റ്റംബര്‍ മാസങ്ങളില്‍ ആദ്യ ആഴ്ചയില്‍…

കർഷക നേതാക്കൾ ഇടപെട്ടു ; മെഡലുകൾ ഗംഗയിൽ ഒഴുക്കുന്നതിൽ നിന്ന് ഗുസ്തി താരങ്ങൾ പിന്മാറി

ന്യൂഡൽഹി : ബ്രിജ് ഭൂഷൺ എംപിയുടെ അറസ്റ്റ് വൈകുന്നതിൽ പ്രതിഷേധിച്ച്  ഗംഗാനദിയിൽ മെഡലുകൾ ഒഴുക്കുന്ന തീരുമാനത്തിൽ നിന്നും ഗുസ്തി താരങ്ങൾ പിന്മാറി . ഹരിദ്വാറിലെത്തിയ കർഷക നേതാക്കളുടെ ഇടപെടലാണ് തീരുമാനത്തിനു പിന്നിൽ. ഗുസ്തി താരങ്ങൾക്ക് പിന്തുണയുമായി ഹരിദ്വാറിലെത്തിയ ഭാരതീയ കിസാൻ യൂണിയൻ(ബികെയു)…

ഒരക്ഷരം ഉരിയാടാതെ രാഷ്ട്രപതിയും പ്രധാനമന്ത്രിയും

ന്യൂഡൽഹി :  നീതി നിഷേധത്തിനെതിരായ പ്രതിഷേധത്തിന്റെ ഭാഗമായി ഗംഗാ നദിയിൽ മെഡലുകൾ ഒഴുക്കുന്നതിനായി രാജ്യത്തിന്റെ അഭിമാനമായ  ഗുസ്തി താരങ്ങൾ ഹരിദ്വാറിലെത്തി. മെഡലുകൾ നെഞ്ചോടു ചേർത്തു പിടിച്ച് കണ്ണീരണിഞ്ഞാണ് താരങ്ങൾ ഹരിദ്വാറിൽ നിൽക്കുന്നത്. താരങ്ങൾക്ക് പിന്തുണയുമായി വൻ ജനാവലിയാണ് ഹരിദ്വാറിൽ. അതേസമയം മെഡൽ ഒഴുക്കുന്നതിൽ നിന്ന് താരങ്ങൾ പിൻമാറണമെന്ന് കർഷക നേതാക്കൾ ആവശ്യപ്പെട്ടു. ഗുസ്തി താരങ്ങൾക്ക് പിന്തുണയുമായി ഭാരതീയ കിസാൻ യൂണിയൻ(ബികെയു) നേതാവ് രാകേഷ് ടികായത്ത് ഉൾപ്പെടെയുള്ളവർ ഹരിദ്വാറിലേക്ക്.  താരങ്ങൾ തെറ്റായ നടപടിയിലേക്ക് പോകരുതെന്നും ഇവർ ആവശ്യപ്പെട്ടു. 

ഗുസ്തി താരങ്ങൾക്ക് പിന്തുണയുമായി ഇന്ത്യയുടെ മുൻ ക്രിക്കറ്റ് താരം അനിൽ കുംബ്ലെ രംഗത്തെത്തി. ജന്തർ മന്തറിലെ പൊലീസ് നടപടി ഞെട്ടിക്കുന്നതെന്ന് താരം വ്യക്തമാക്കി. അനിൽ കുംബ്ലെയെ സല്യൂട്ട് ചെയ്യുന്നുവെന്ന് കോൺഗ്രസ് നേതാവ് ജയ്റാം രമേശ് പറഞ്ഞു. പൊലീസ് ഇടപെടലിനു പിന്നാലെയാണ് ഗുസ്തി താരങ്ങളുടെ കടുത്ത തീരുമാനം. രാജ്യത്തിനായി പൊരുതി നേടിയ മെഡലുകള്‍ ഗംഗയില്‍ എറിയുമെന്നു ഇന്നാണ് ഗുസ്തി താരങ്ങള്‍ പ്രഖ്യാപിച്ചത്. ലൈംഗികാതിക്രമ പരാതിയില്‍ ഗുസ്തി ഫെഡറേഷന്‍ അധ്യക്ഷനും ബിജെപി എംപിയുമായ ബ്രിജ് ഭൂഷണെ അറസ്റ്റ് ചെയ്യാത്തതില്‍ പ്രതിഷേധിച്ചാണു താരങ്ങളുടെ കടുത്ത തീരുമാനം.

‘‘ഈ മെഡലുകൾ ‍ഞങ്ങളുടെ ജീവിതമാണ്, ആത്മാവാണ്. വിയര്‍പ്പൊഴുക്കി നേടിയ മെഡലുകള്‍ക്കു വിലയില്ലാതായി. വൈകിട്ട് ആറിന് ഹരിദ്വാറില്‍വച്ച് ഞങ്ങളുടെ മെഡലുകള്‍ ഗംഗയിലേക്ക് എറിഞ്ഞുകളയും. അതിനുശേഷം ഇന്ത്യാ ഗേറ്റിൽ ഞങ്ങൾ അനിശ്ചിതകാല നിരാഹാര സമരം തുടങ്ങും’’– എന്നാണ് ഗുസ്തി താരം ബജ്‌രംഗ് പുനിയ പറഞ്ഞത്. ആത്മാഭിമാനം പണയം വച്ച് ജീവിക്കാനില്ലെന്നും സമാധാനപരമായി സമരം ചെയ്തിട്ടും കുറ്റവാളികളോടെന്ന പോലെയാണു പൊലീസ് പെരുമാറിയതെന്നും താരങ്ങള്‍ പറഞ്ഞു.

‘ഞങ്ങളുടെ കഴുത്തിനെ അലങ്കരിച്ചിരുന്ന ഈ മെഡലുകൾക്ക് യാതൊരു അർഥവും ഇല്ലാതായിരിക്കുന്നു. ഇത് തിരികെ നൽകുന്നത് ഞങ്ങളെ കൊല്ലുന്നതിന് തുല്യമാണെങ്കിലും ആത്മാഭിമാനം പണയം വച്ച്  ജീവിക്കുന്നതിൻ എന്താണ് കാര്യം. ഇത് ആർക്കാണ് തിരികെ നൽകേണ്ടതെന്നും ഞങ്ങൾ ആശ്ചര്യപ്പെടുകയാണ്. ഒരു വനിതയായ രാഷ്ട്രപതി പോലും രണ്ടു കിലോമീറ്റർ അകലെയിരുന്ന് ഇതെല്ലാം വീക്ഷിക്കുകയാണ്. ഇതുവരെ അവർ ഒന്നും പ്രതികരിച്ചിട്ടില്ല. രാജ്യത്തിന്റെ പ്രധാനമന്ത്രിയും ഇതുവരെ ഒന്നും ചോദിച്ചിട്ടില്ല’– എന്ന് ഗുസ്തി താരങ്ങൾ ട്വിറ്ററിൽ പങ്കുവച്ച കുറിപ്പിൽ പറയുന്നു. 

ബലംപ്രയോഗിച്ചാണ് പൊലീസ് അറസ്റ്റ് ചെയ്തതെന്നു പുനിയ വ്യക്തമാക്കി. സുരക്ഷാ കാരണങ്ങളാൽ ജന്തർമന്തറിൽ സമരം തുടരാൻ അനുവദിക്കില്ലെന്നും നഗരത്തിലെ ഉചിതമായ മറ്റൊരു സ്ഥലം സമരത്തിനുവേണ്ടി അനുവദിക്കാമെന്നും ഡൽഹി പൊലീസ് അറിയിച്ചു. കഴിഞ്ഞ ദിവസത്തെ സംഭവങ്ങളിൽ ഗുസ്തി താരങ്ങളായ വിനേഷ് ഫോഗട്ട്, സാക്ഷി മാലിക്, ബജ്‌രംഗ് പുനിയ തുടങ്ങിയവരെ പ്രതിചേർത്തു ഡൽഹി പൊലീസ് എഫ്ഐആർ റജിസ്റ്റർ ചെയ്തു. കലാപമുണ്ടാക്കൽ, നിയമവിരുദ്ധമായി സംഘം ചേരൽ, പൊതുപ്രവർത്തകരുടെ ജോലി തടസ്സപ്പെടുത്തൽ തുടങ്ങി 6 വകുപ്പുകളാണ് ചുമത്തിയിരിക്കുന്നത്. 

ലൈംഗിക പീഡന പരാതിയിൽ ബിജെപി എംപിക്കെതിരെ നടപടിയെടുക്കാൻ ഇനിയും ഏത് വാതിലുകൾക്ക് മുന്നിലാണ് ഞങ്ങൾ സമരമിരിക്കേണ്ടതെന്ന ചോദ്യമാണ് കേന്ദ്ര സർക്കാരിന് മുന്നിൽ കായികതാരങ്ങൾ ആവര്‍ത്തിച്ച് ചോദിക്കുന്നത്. മെഡലുകൾ ഗംഗയിൽ ഒഴുക്കിയ ശേഷം ഇന്ത്യാ ഗേറ്റിൽ സമരമിരിക്കാനാണ് കായികതാരങ്ങളുടെ തീരുമാനം. എന്നാൽ പ്രതിഷേധത്തിനുള്ള ഇടമല്ല ഇന്ത്യ ഗേറ്റെന്നും പ്രതിഷേധം അനുവദിക്കില്ലെന്നുമുളള നിലപാടിലാണ് ദില്ലി പൊലീസ്.

രാജ്യം തലകുനിക്കുന്നു, നീതിനിഷേധത്തിനെതിരായി സ്വന്തം അഭിമാനം ഹരിദ്വാറിൽ എറിയാൻ കണ്ണീരോടെ ഗുസ്തിതാരങ്ങളെത്തി